നമുക്കിടയില്‍
ഒരു പ്രളയമുണ്ടായി.
പാളം തകര്‍ന്നു.
നിരത്തും നടവഴികളും
ഒലിച്ചുപോയി.
മലയിടിഞ്ഞ്
കാഴ്ച മറഞ്ഞു.
നീയിക്കരക്കാരിയും
ഞാനക്കരക്കാരനുമായി.
നിന്റെ നീട്ടലുള്ള
ഭാഷയ്ക്ക്
എന്റെ കുറുകിയ
വാക്കുകള്‍
കേട്ടാല്‍ തിരിയാത്തതായി.
നിന്റെ രുചികള്‍
എന്റെ ദഹനക്കേടായി.
എന്നിട്ടും നമുക്കിടയിലിപ്പോഴും
ഒഴുക്കുകള്കൊണ്ടക്കരയേയു-
മിക്കരയേയും
കൂട്ടിയിണക്കുന്ന ജലം.